ന്യൂഡൽഹി: പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കാൻ ഇന്ത്യ പൂർണ്ണ സജ്ജവും പ്രതിജ്ഞാബദ്ധവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലും താത്പര്യങ്ങൾ പരസ്പരം പരിഗണിച്ചും മാത്രമേ സുഖമമായ ഇന്ത്യ-ചൈന ബന്ധം സാദ്ധ്യമാകുകയുള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രമുഖ ജാപ്പനീസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘അയൽരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിൽക്കാൻ അതിർത്തിയിൽ സമാധാനവും ശാന്തയും നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യ പരമാധികാരവും ആത്മാഭിമാനവും സംരക്ഷിക്കാൻ പൂർണ്ണണ സജ്ജമാണ്, പ്രതിജ്ഞാബദ്ധമാണ്. പരസ്പര ബഹുമാനത്തിലും താത്പര്യങ്ങൾ പരസ്പരം പരിഗണിച്ചും മാത്രമേ സുഖമമായ ഇന്ത്യ-ചൈന ബന്ധം സാദ്ധ്യമാകുകയുള്ളു. ബന്ധം സാധാരണ നിലയിൽ എത്തുന്നത് ദക്ഷിണേഷ്യയ്ക്കും ലോകത്തിനും ഗുണം ചെയ്യും. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു.’ ഇരുപക്ഷവും ശേഷം നിരവധി കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും ശാശ്വതമായ ഒരു പരിഹാരം കാണാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയൽ രാജ്യമെന്ന നിലയ്ക്ക് പാകിസ്തനുമായും ഇന്ത്യ സാധാരണ ബന്ധം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താൻ പൂർണമായും ഉപേക്ഷിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ബാധ്യത പാകിസ്താനുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
Comments