തിരുവനന്തപുരം: കേരളത്തിൽ ഇടത് സർക്കാരിന് ബദലായി ഒരു ഡബിൾ എഞ്ചിൻ ഭരണം വരണമെന്ന് അനിൽ ആന്റണി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായുടെ ആദ്യം ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങൾക്ക് നൽകിയത്. പിന്നീട്, കോൺഗ്രസിന്റെ കഴിവ് കേട് മൂലം രണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായി തീർന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി, തൊഴിലില്ലായ്മ രൂക്ഷം. വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടി മാറിയിരിക്കുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങൾ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം പിന്നോട്ട് പോകുന്നു എന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു. കേരളത്തിൽ വനിതകൾക്ക് സുരക്ഷിതത്വം ഇല്ലെന്നും. ഐസ്ഐസ് തീവ്രവാദികൾ വനിതകളെ ഇരയാക്കുന്നു. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സമരം നടത്തുന്നത്. ഇന്നലെ വൈകുന്നേരം ആംരംഭിച്ച സമരത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു. പിണറായി സർക്കാരിന്റെ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തിയിരുന്നു. ഒരാഴ്ചക്കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും.
Comments