ഇടുക്കി: പിഎഫ്‌ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഇടുക്കി മാങ്കുളത്താണ് സംഭവം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവായിരുന്ന എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്താനുമതി നൽകിയെന്നാണ് കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് ഇഡി ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ മാങ്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. എംകെ അഷറഫ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജയിലിലാണ്.
Comments