കോഴിക്കോട്: ദി കേരള സ്റ്റോറി സിനിമ കണ്ടിറങ്ങിയ യുവ ദമ്പതികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കോഴിക്കോട് നഗരത്തിലെ സ്വകാര്യ സ്ഥപനത്തിലെ തൊഴിലാളിയാണ് പ്രതി. ബേപ്പൂർ നടുവട്ടം സ്വദേശിയായ ഇയാൾ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് ക്രിസ്ത്യൻ കോളേജ് സിഗ്നലിൽ വച്ച് നവദമ്പതികളെ അക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയും പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ ഒരു ബൈക്കും, 5 പേരെയും കസ്റ്റഡിയിൽ എടുത്തു.
മുഹമ്മദ് അജ്മൽ മാത്രമാണ് മർദിച്ചതെന്ന അശ്വിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂർ നടുവട്ടം സ്വദേശിയായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുള്ളവർ മർദ്ദനം തടയാൻ ശ്രമിച്ചതാണെന്നും, പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതിക്കാരൻ പ്രതികരിച്ചു.
Comments