താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കോട്ടയം മുട്ട്ചിറയിലെ വന്ദന ദാസിന്റെ വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി വന്ദനയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി ആശയ വിനിമയം നടത്തി.
വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്പ്പാർച്ചന നടത്തി. മതാപിതാക്കളും മന്ത്രിയും തമ്മിലുള്ള കൂടികാഴ്ച അരമണിക്കൂറോളം നീണ്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൽ ലാൽ എന്നിവരും സ്മൃതി ഇറാനിക്കൊപ്പം ഡോ. വന്ദനയുടെദാസിന്റെ വീട്ടിലെത്തിയിരുന്നു.
ഈ മാസം 9-ന് പുലർച്ചെയായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം. വൈദ്യ പരിശോധനയ്‌ക്കെത്തിച്ച നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകൻ സന്ദീപാണ് വന്ദനയെ കൊലപ്പെടുത്തിയത്. ചികിത്സിക്കുന്നതിനിടെയിൽ ഇയാൾ അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. പ്രതി ആശുപത്രിയിൽ വെച്ചായിരുന്നു വന്ദനയെ കൊലപ്പെടുത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലാണ് വന്ദന ദാരുണമായി കൊല്ലപ്പെട്ടത്.
Comments