ഇസ്ലാമാബാദ്: ഇന്ത്യാ-പാകിസ്താൻ വിഭജന വേളയിൽ വേർപിരിഞ്ഞ സഹോദരനും സഹോദരിയും കർതാർപൂർ ഇടനാഴിയിൽ വച്ച് വീണ്ടും ഒന്നിച്ചു. സമൂഹമാദ്ധ്യമത്തിൽ വൈറലായ ഒരു പോസ്റ്റാണ് ഇരുവരും വീണ്ടും കണ്ടുമുട്ടാനിടയായത്. ലാഹോറിലെ കർതാർപൂർ ഇടനാഴിയിൽ വെച്ചാണ് സഹോദരങ്ങൾ വികാരഭരിതരായി വീണ്ടും ഒന്നിച്ചത്. സമ്മാനങ്ങൾ നൽകിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തങ്ങളുടെ സ്നേഹം ഇരുവരും പങ്കുവെച്ചു.
വിഭജന വേളയിൽ സർദാർ ഭജൻ സിംഗിന്റെ കുടുംബം ദാരുണമായി തകർന്നിരുന്നു. ഈ സമയത്ത് സഹോദരനായ ഷെയ്ഖ് അബ്ദുൾ അസീസ് പാകിസ്താനിലേക്ക് മാറുകയായിരുന്നു. എന്നാൽ മഹേന്ദ്ര കൗരും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. വിവാഹിതനായ അസീസിന് പാകിസ്താനിലേക്ക് മാറിയ നാൾ മുതൽ കുടുംബാംഗങ്ങളുമായും വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഈ ആഗ്രഹമാണ് 75 വർഷത്തിന് ശേഷം സഫലമായിരിക്കുന്നത്.
സമൂഹമാദ്ധ്യമത്തിൽ അസീസിന്റെ പോസ്റ്റ് വൈറലായതോടെയാണ് ഇന്ത്യയിലുള്ള സഹോദരിയുമായി കണ്ടുമുട്ടുന്നതിനുള്ള സാഹചര്യമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങളാണ് ഇത് കണ്ടെത്തിയത്.
സിഖ് സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. 4 കിലോമീറ്റർ ദൂരമുള്ള ഇടനാഴി ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് ദർബാർ സാഹിബ് സന്ദർശിക്കാൻ വിസ രഹിത പ്രവേശനം നൽകുന്നു.
An other separated family meetup at kartarpur Corridor (a Corridor of Peace). Mr sheikh Abdul Aziz and his sister Mohinder kaur who got separated at the time of partition in 1947 met at Gurdwara Sri Darbar Sahib kartarpur.
Both families were very happy and praised the government pic.twitter.com/TACb7O7SjH— PMU Kartarpur Official (@PmuKartarpur) May 20, 2023
Comments