ജയ്സാൽമർ : രാജസ്ഥാനിലെ ജയ്സാൽമീറിൽ പാകിസ്ഥാൻ ഹിന്ദുക്കൾക്ക് 40 ബിഗാസ് ഭൂമി നൽകും. ഈ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമി നിരപ്പാക്കുന്ന ജോലികൾ ആരംഭിച്ചു. ബുൾഡോസർ നടപടിക്ക് ശേഷം പാകിസ്താൻ ഹിന്ദുക്കളുടെ പുനരധിവാസത്തിന് ഭൂമി നൽകുമെന്ന് കളക്ടർ ഐഎഎസ് ടിന ദാബി ഉറപ്പ് നൽകിയിരുന്നു.
ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മുൽസാഗറിന് സമീപമാണ് ഭൂമി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലം നികത്തുന്ന ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ഭൂമിപൂജയും നടത്തി. വൈദ്യുതിയും വെള്ളവും ഒരുക്കുന്നതിന് അർബൻ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന് (യുഐടി) നിർദേശം നൽകിയിട്ടുണ്ട്. ഈ ഭൂമിയിൽ ഇരുന്നൂറോളം കുടുംബങ്ങളെ താമസിപ്പിക്കാനാണ് പദ്ധതി.
ഭൂമി അനുവദിച്ചതോടെ അഭയാർഥികളും സന്തോഷത്തിലാണ്. ടീന ദാബിക്ക് അവർ നന്ദിയും പറഞ്ഞു. പാകിസ്ഥാൻ ഹിന്ദു അഭയാർത്ഥികളുടെ പുനരധിവാസത്തിനായി പ്രത്യേക ഭൂമി നീക്കിവയ്ക്കുന്ന രാജസ്ഥാനിലെ ആദ്യ സംഭവമാണിത്. . നിലവിൽ 50 അഭയാർഥി കുടുംബങ്ങളാണ് രാത്രി അഭയകേന്ദ്രത്തിൽ കഴിയുന്നത്. ടീന ദാബിയുടെ നിർദേശപ്രകാരം ഇവർക്കുള്ള ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ അഭയാർഥികളെ സഹായിക്കാൻ ജില്ലാ ഭരണകൂടം ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇവർക്ക് പൗരത്വം നൽകാനുള്ള ശ്രമവും നടത്തും. കൈയേറ്റ വിരുദ്ധ കാമ്പെയ്നിന്റെ പേരിലാണ് അഭയാർത്ഥികളായ ഹിന്ദുക്കളുടെ വീടുകൾ തകർത്തത്.
Comments