മലപ്പുറം: തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി കഷ്ങ്ങങ്ങളാക്കി കൊക്കയിൽ തള്ളിയ കേസിൽ നിർണ്ണായക വിവരങ്ങൾ. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്. നിലവിൽ പ്രതി ഷിബിലിയുടെ സഹോദരൻ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ട് പ്രതിയെന്ന് സംശത്തെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ പ്രതി ഫർഹാനയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഫർഹാനയെ ചൊവ്വാഴ്‌ച്ച മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പോലീസിന് പരാതി നൽകി.
അതേസമയം ഈ മാസം 18 നാണ് കൊല്ലപ്പെട്ട സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചു എത്താറാണ് പതിവെന്ന് സിദ്ധീഖിന്റെ മകൻ പറയുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം മകൻ ബുധനാഴ്‌ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. പ്രതികളായ ഷിബിലിന് 22 ഉം ഫർഹാനയ്‌ക്ക് 18 വയസുമാണ് പ്രായം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരും ചെന്നൈയിൽ പിടിയിലായിട്ടുണ്ട്.
Comments