മലപ്പുറം: സിപിഎം സഹയാത്രികൻ പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു. കൊണ്ടോട്ടി മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പറോട്ടാണ് പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇദ്ദേഹം ആ പ്രദേശത്തെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമാണ്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ വച്ചായിരുന്നു സംഭവം നടന്നത്. ആത്മഹത്യ പഞ്ചായത്തിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് സൂചന. സി പി എമ്മാണ് പുളിക്കൽ പഞ്ചായത്ത് ഭരിക്കുന്നത്. റസാഖ് സിപിഎം സഹയാത്രികൻ കൂടിയാണ്. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് റസാക്ക് പലതവണ പരാതികൾ നൽകിയിരുന്നു.എന്നാൽ പഞ്ചായത്ത് അധികൃതർ നിറമാത്രം അവഗണിക്കുകയായിരുന്നു. ഈ വിഷയം പറഞ്ഞു കൊണ്ട് റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിലെ സിപിഎം എതിർ പത്ര സമ്മേളനങ്ങളും നടത്തിയിരുന്നു.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് റസാഖ് പയമ്പറോട്ട് തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാ സഹോദരനുമാണ്. മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇദ്ദേഹം പഞ്ചായത്തിനെതിരെ സമരമുഖത്തായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാരും ബന്ധുക്കളും ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തിയിട്ടുണ്ട് സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ് റസാഖും ഭാര്യയും. ഇവർക്ക് മക്കളില്ല.ഇദ്ദേഹം കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.
Comments