ഇടുക്കി: രാജാക്കാട് ജോസ്ഗിരിയിലെ അങ്കണവാടിയിൽ മോഷണം നടക്കുന്നത് ഇത് മൂന്നാം തവണ. 17 മുട്ട, ഒന്നര കിലോഗ്രാം കടല, ഒരു കിലോഗ്രാം ശർക്കര, രണ്ട് പടല പഴം എന്നിവയാണ് ഇവിടെ നിന്നും ഇവിടെ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. ഈ മാസം മൂന്നാം തീയതിയായിരുന്നു ആദ്യ മോഷണം നടക്കുന്നത്. പിന്നീട് സമാന രീതിയിൽ ആറാം തീയതിയും പതിമൂന്നാം തീയതിയും മോഷണം ആവർത്തിക്കുകയായിരുന്നു.
ആദ്യ തവണ മോഷണം നടത്തിയത് വാതിലിന്റെ താഴ് തകർത്ത് അകത്ത് കയറിയായിരുന്നു. പിന്നീട് പുതിയ താഴ് ഉപയോഗിച്ച് പൂട്ടിയെങ്കിലും രണ്ടാം തവണയും ഇത് തകർത്തു. തുടർന്ന് മൂന്നാം തവണ പതിമൂന്നാം തീയതിയെത്തിയ കള്ളൻ അടുത്ത താഴും തകർത്ത് മോഷണം നടത്തി. സംഭവം നടന്ന് ഓരോ തവണയും രാജാക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മോഷ്ടാവിനെ കണ്ടെത്തുന്നതിനായി സമീപ പ്രദേശത്തെ കെട്ടിടത്തിൽ രണ്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 20-ാം തീയതി ഇവിടെയത്തിയ കള്ളൻ ക്യാമറക്കണ്ണിന് പിടികൊടുക്കാതെ പിന്നിലൂടെയത്തി ക്യാമറകൾ നശിപ്പിക്കുകയും കെട്ടിടത്തിന്റെ വാതിലുകൾ തകർക്കുകയും ചെയ്തു.
Comments