അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം വീണ്ടും പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിന് നേരെയാണ് അതിർത്തി സുരക്ഷാ സേന വെടിയുതിർത്തത്.
പിന്നാലെ നടത്തിയ പ്രാഥമിക തിരച്ചിലിനൊടുവിൽ പ്രദേശത്തെ കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. പരിശോധനയിൽ 3.4 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. അമൃത്സറിലെ ഖുർദ് ജില്ലയിലെ ധനോ ഗ്രാമത്തിന് സമീപമാണ് ബീഎസ്എഫിന്റെ സൈന്യം ഓപ്പറേഷൻ നടത്തിയത്.
സമാന രീതിയിൽ മെയ് 23-നും അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ സേന വെടിവെച്ചിട്ടു. മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിന് നേരെയാണ് അതിർത്തി സുരക്ഷാ സേന വെടിയുതിർത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ബിഒപി രജതാൽ മേഖലയ്ക്ക് സമീപമാണ് ബീഎസ്എഫിന്റെ 144 കോർപ്സ് സൈന്യം ഓപ്പറേഷൻ നടത്തിയത്.
Comments