വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി സ്വദേശി രാജേന്ദ്രൻ നായർ (55) ആണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തിൽ വിഷം കഴിച്ച് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയ്ക്ക് ശേഷം രാജേന്ദ്രൻ നായരെ കണാതാകുകയായിരുന്നു.
40 ലക്ഷം രൂപ ഭൂപണയ വായ്പാ ബാധ്യത ഇദ്ദേഹത്തിന്റെ പേരിൽ ഉള്ളതായി പുൽപ്പള്ളി സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാൽ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നാണ് ഇദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. ബാങ്കിൽ വൻ തുക ബാധ്യതയുണ്ടെന്ന് അറിഞ്ഞത് മുതൽ രാജേന്ദൻ നായർ മനോവിഷമത്തിലായിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
Comments