ന്യൂഡൽഹി: കുശാന കാലഘട്ടത്തിലെ ചെമ്പ് ചക്രം, രജപുത്ര കാലഘട്ടത്തിലെ അമ്പടയാളം, മുഗൾ ഭരണകാലത്തെ നാണയങ്ങൾ എന്നിവ പുരാവസ്തു വകുപ്പ് കണ്ടെത്തി. ഡൽഹിയിലെ പുരാനാ കിലയിൽ് നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെടുത്തത്. 2,500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തിന്റെ നിരവധി ഏടുകൾ കണ്ടെത്തിയ ഇന്ത്യയിലെ അപൂർവ പുരാവസ്തു സൈറ്റുകളിൽ ഒന്നാണിതെന്ന് എഎസ്ഐ വക്താവ് വസന്ത് സ്വർണകർ പറഞ്ഞു.
ജനുവരി അവസാനമാണ് ഇവിടെ ഖനനം ആരംഭിച്ചത്. ഖനനത്തിന്റെ പുതിയ റൗണ്ട് പുരാവസ്തു ഗവേഷകനായ സ്വർണക്കറാണ് നയിക്കുന്നത്. പുരാന കില സൈറ്റിലെ ഏറ്റവും പുതിയ ഖനനത്തിൽ കുശാന കാലഘട്ടത്തിലെയും രജപുത്ര കാലഘട്ടത്തിലെയും മുഗൾ കാലഘട്ടത്തിലെയും പുരാവസ്തുക്കളും മറ്റ് പുരാതന അവശിഷ്ടങ്ങളും കണ്ടെത്തി. ഇതിൽ ഏകദേശം 5 സെന്റീമീറ്റർ വ്യാസമുള്ള ഒരു ചെമ്പ് ചക്രം (കുശാന കാലഘട്ടം), ഒരു ചെമ്പ് അമ്പടയാളം എന്നിവ ഉൾപ്പെടുന്നു. രജപുത്ര കാലഘട്ടം), ഒരു അസ്ഥി സൂചിയും ഒരു കുപ്പിയും (ഗുപ്ത കാലഘട്ടം), പഴയ നാണയങ്ങൾ (മുഗൾ കാലഘട്ടം) കണ്ടെടുത്തതായി സ്വർണർ പറഞ്ഞു.
2013-14, 2017-18 വർഷങ്ങളിലെ ഖനനത്തിന് ശേഷം 16-ാം നൂറ്റാണ്ടിലെ പുരാണ കിലയിലെ ഖനനത്തിന്റെ മൂന്നാം സീസണാണിത്. ആദ്യ റൗണ്ട് ഖനനത്തിൽ പെയിന്റ് ചെയ്ത ചാരനിറത്തിലുള്ള മൺപാത്രങ്ങൾ കണ്ടെത്തിയിരുന്നു. 1954-ലും 1969-73 ലും കോട്ടയിലും പരിസരത്തും നടത്തിയ ഖനനത്തിൽ മൺപാത്രങ്ങളും ഇരുമ്പ് ലോഹസമാനമായ പാത്രങ്ങളും കണ്ടെത്തിയിരുന്നു. ഇത് മഹാഭാരതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വിവിധ സ്ഥലങ്ങളിൽ നിന്നാണ് ലഭിച്ചത്. മൗര്യന് മുൻപുള്ള കാലഘട്ടം മുതൽ മുഗൾ കാലഘട്ടം വരെയുള്ള ഒന്നിലധികം റൗണ്ട് ഉത്ഖനനങ്ങളുടെ ഫലമായാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്.
Comments