മുംബൈ : 2002 ലെ ഗോധ്ര കൂട്ടക്കൊല സിനിമയാകുന്നു . ‘ ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര ‘ ടീസർ പുറത്തിറങ്ങി .നാനാവതി-മേഹ്ത കമ്മീഷൻ റിപ്പോർട്ടിലെ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എം കെ ശിവാക്ഷാണ് ചിത്രത്തിന്റെ സംവിധായകൻ. ബിജെ പുരോഹിതും രാംകുമാർ പാലുമാണ് നിർമ്മാതാക്കൾ. ചിത്രം കലാപത്തിന്റെ കാരണങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതായി ടീസർ കാണുമ്പോൾ തോന്നിയേക്കാം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ പറയുന്നത്. സബർമതി എക്സ്പ്രസിലെ ഭീകരമായ സംഭവത്തെക്കുറിച്ചും ടീസറിൽ പറയുന്നു. സംഭവം വർഗീയ കലാപത്തിൽ കലാശിച്ച ആസൂത്രിതമായ ഗൂഢാലോചനയാണോ എന്നും പറയാൻ ശ്രമിക്കുന്നു.
“കഴിഞ്ഞ നാല് വർഷമായി ഈ വിഷയത്തിൽ ഒരു സിനിമ നിർമ്മിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്. വർഷങ്ങളായി നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. തീവണ്ടിക്ക് നേരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ അല്ലയോ, മുൻകൂട്ടി ആസൂത്രണം ചെയ്തതാണെങ്കിൽ, അത് ഏത് ഘട്ടത്തിലാണ് നടന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ചിത്രത്തിൽ കാണാം “ – സംവിധായകൻ എം കെ ശിവാക്ഷ് പറഞ്ഞു.
“2002ലെ കലാപമായാണ് ഗോധ്ര സംഭവത്തെ ജനങ്ങൾ അറിയുന്നത്. ഇതിന് മുമ്പ് ഗോധ്ര എന്തായിരുന്നു “ എന്നും ചിത്രത്തിൽ കാണാമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബിജെ പുരോഹിത് പറയുന്നു.
2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ് തീപിടിത്തത്തിൽ മരിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന് ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു. കര്‍സേവകര്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് സബര്‍മതി എക്സ്പ്രസ് തന്നെ അക്രമികള്‍ ലക്ഷ്യമിട്ടതെന്നും ജസ്റ്റിസ് നാനാവതി ചൂണ്ടിക്കാട്ടിയിരുന്നു.
അമുസ്ലിം പെൺകുട്ടികളെ ലൗ ജിഹാദിന് ഇരകളാക്കിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസിലേക്ക്) അയക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ദ കേരള സ്റ്റോറി എന്ന ചിത്രം വാർത്തകളിൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്. നേരത്തെ, കശ്മീരിലെ ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള കശ്മീർ ഫയൽസും വളരെ ജനപ്രിയമായിരുന്നു.
Comments