തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ എൽ.പി സ്കൂളുകളിൽ അദ്ധ്യാപകരില്ല. വിവിധ ജില്ലകളിലായി ആയിരത്തോളം അദ്ധ്യാപകരുടെ ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് അദ്ധ്യാപകരുടെ ഒഴിവ് കൂടുതലുള്ളത്.
വിവിധ ജില്ലകളിലായി 793 അദ്ധ്യാപകരുടെ ഒഴിവുകളാണുള്ളത്. ഇത് കൂടാതെ മാർച്ചിലും മെയിലും വിരമിച്ചവരുടെ എണ്ണവും കൂടി ചേരുമ്പോൾ ആയിരത്തോളം അദ്ധ്യാപകരുടെ
ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 272 അദ്ധ്യാപക ഒഴിവുകളാണ് തിരുവനന്തപുരത്തുള്ളത്.
പാലക്കാട് ജില്ലയിൽ 77 ഒഴിവുകളുമുണ്ട്. ഏറ്റവും കുറവുള്ളത് ഒഴിവ് കണ്ണൂർ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം 64, പത്തനംതിട്ട 52, ആലപ്പുഴ 15, കോട്ടയം 13, ഇടുക്കി 38, എറണാകുളം 15, തൃശൂർ 76, മലപ്പുറം 50, കോഴിക്കോട് 24, വയാനാട്, കാസർകോട് 10. കൂടാതെ ഭാഷാ വിഭാഗങ്ങളിൽ മാത്രം 76 ഒഴിവകളുണ്ട്. പുതിയ അദ്ധ്യായന വർഷം ആരംഭിക്കുമ്പോൾ ഈ ഒഴിവുകളിലേയ്‌ക്ക് താത്ക്കാലിക നിയമനം നടത്താനാണ് സർക്കാർ നീക്കം നടത്തുന്നത്.
പുതിയ അദ്ധ്യായനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻവർഷത്തെ അദ്ധ്യാപകരുടെ തസ്തിക നിർണ്ണയം പൂർത്തികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം അദ്ധ്യാപർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസനയത്തെ തകർക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ധ്യാപർ ആരോപിച്ചു. തസ്തിക നിർണയം പൂർത്തിയാകാത്തത്തിൽ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.
Comments