തിരുവനന്തപുരം: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായ വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് ഡി ലിറ്റ് ലഭിച്ച ഇന്ത്യയിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അലിഗഡ്, ആഗ്ര, ജബൽപൂർ എന്നീ യൂണിവേഴ്‌സിറ്റികളിൽ നിന്നും അദ്ദേഹത്തിന് ഡി ലിറ്റ് ലഭിച്ചിട്ടുണ്ട്. മലയാളകവിതയിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം ഹിന്ദി മലയാളം ബന്ധങ്ങളിലെ ഒരുമ: ഒരു താരതമ്യ പഠനം, തെക്കെ ഇന്ത്യൻ ഭാഷകളിലെ ഹിന്ദി വാക്കുകളുടെ സ്വാധീനം എന്നീ വിഷയങ്ങൾക്ക് ഡിലിറ്റും ഹിന്ദിയിലെയും മലയാളത്തിലെയും പൊതുശബ്ദങ്ങളെ പറ്റിയുള്ള താരതമ്യ പഠനം എന്ന വിഷയത്തിൽ അലിഡഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. രാജ്യം പത്മശ്രീ നൽകി ആദരിച്ച മഹാനായ ഭാഷാ പണ്ഡിതന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ഭാഷാസ്‌നേഹികളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments