ധർമ്മസംരക്ഷണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങൾ നിർമ്മിച്ച സ്ത്രീകളെ കുറിച്ച് ചരിത്രം അധികം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അപൂർവ്വം സ്ത്രീ രത്നങ്ങളെ കുറിച്ച് സുവണ്ണലിപികളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ നാരീ ശക്തി ലോകത്തിന് മുന്നിൽ സധൈര്യം കാണിച്ച വ്യക്തിയാണ് ദേവി അഹല്യഭായ് ഹോൾക്കർ.
ഭാരതത്തിന്റെ ചരിത്രത്തിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ പോലുള്ള ഇസ്ലാമിക ആക്രമണകാരികൾ തച്ചുടച്ച നിരവധി ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നുണ്ട്. മതഭ്രാന്തിനാൽ ഇവർ അഗ്നിക്കിരയാക്കിയത് നിരവധി ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവും വാരണാസിയിലെ കാശി വിശ്വനാഥും അവയിൽ എതാനും ചിലത് മാത്രമാണ്. ഇത്തരത്തിൽ മതതീവ്രവാദികൾ തകർത്ത് ക്ഷേത്രങ്ങൾ സധൈര്യം പുനർനിർമ്മിച്ചത് അഹല്യഭായ് ഹോൾക്കറാണ്. ബിഹാറിലെ ഗയയിലുള്ള വിഷ്ണുപദ് ക്ഷേത്രവും മഹാറാണി അഹല്യഭായ് ഹോൾക്കറാണ് നിർമ്മിച്ചത്.
മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ (1725 മെയ് 31- 1795 ആഗസ്റ്റ് 13). ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും മരണ ശേഷമാണ് മാൾവയുടെ അധിപതിയായി മാറിയത്. ഇൻഡോറിനെ ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണ്. ഇവരുടെ സ്മരണാർത്ഥമാണ് ഇൻഡോർ വിമാനത്താവളത്തിന് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം എന്ന് പേരു നൽകിയിരിക്കുന്നത്.
നർമ്മദയുടെ തീരത്തുള്ള ക്ഷേത്ര നഗരമായ മഹേശ്വർ പൂർണ്ണമായും അഹല്യഭായ് ഹോൾക്കറുടെ സംഭാവനയാണ്. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഇൻഡോറിൽ നിന്ന് 91 കിലോമീറ്റർ അകലെയാണ് മഹേശ്വർ എന്ന് പൗരാണിക നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നൂറിലധികം ക്ഷേത്രങ്ങളുണ്ട്. ഭാരതീയ വാസ്തു വിദ്യയുടെ പ്രസിദ്ധി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. അവയിൽ മഹേശ്വരം ക്ഷേത്രം പൂർണ്ണമായും മനോഹരമായ കരിങ്കൽ കൊത്തുപണികൾ കൊണ്ട് അലങ്കരിക്കപ്പെട്ടവയാണ്. ഈ ക്ഷേത്ര നഗരത്തിലെ ഓരോ ശിലയിലും ഇന്നും മുഴങ്ങി കേൾക്കുന്നുണ്ട് അഹല്യഭായ് ഹോൾക്കർ എന്ന നാമം.
Comments