ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ റാഫേൽ യുദ്ധവിമാനങ്ങളുടെ ദീർഘ ദൂരം പറത്തൽ നടത്തി ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ നാല് റാഫേൽ യുദ്ധവിമാനങ്ങളാണ് ആറ് മണിക്കൂറിലധികം നീണ്ട പറത്തൽ നടത്തിയത്.
കിഴക്കൻ സെക്ടറിലെ ഹസിമാര എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് റാഫേൽ ജെറ്റുകൾ പറന്നുയർന്നത്. ഇന്ത്യൻ മാഹാസമുദ്രത്തിൽ ഉയർന്ന് വരുന്ന വെല്ലുവിളികളെ നേരിടാൻ സേനയെ സജ്ജമാക്കാനും, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വ്യോമസേനാ പരിശീലന പറത്തൽ നടത്തിയത്.
23 വർഷത്തിനിടെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ പ്രധാന യുദ്ധവിമാനമാണ് റാഫേൽ. അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ റഫാൽ ജെറ്റ് വിമാനങ്ങൾക്ക് കഴിയും. ഇരട്ട ഗൺ പോഡും ഒരു മിനിറ്റിൽ 2500 തവണ വെടിയുതിർക്കാൻ കഴിയുന്ന 30 എംഎം കനോണുകളും റാഫേൽ യുദ്ധ വിമാനങ്ങളിലുണ്ട്.
Comments