ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അയോദ്ധ്യയിലെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രിയ്ക്ക് ക്ഷണക്കത്ത് ഉടൻ അയക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യഗോപാൽ ദാസ് പറഞ്ഞു. ഏഴ് ദിവസത്തെ പ്രാണ പ്രതിഷ്ഠയ്ക്കാകും പ്രധാനമന്ത്രിയെത്തുക.
രാമക്ഷേത്രം 2024 ജനുവരി 14-നും 22-നും ഇടയിൽ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. മംഗളകരമായ എല്ലാ കാര്യങ്ങൾക്കും ഈ കാലയളവ് ഉത്തമമായതിനാലാണ് ഈ തീയതി തീരുമാനിച്ചതെന്നും ട്രസ്റ്റ് വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിലും രാംലല്ലയുടെ വിഗ്രഹവും നവംബറോടെ പൂർത്തീകരിക്കും.
ക്ഷേത്രത്തിന്റെ തറയിൽ മാർബിൾ സ്ഥാപിക്കലും വാതിലുകളുടെ നിർമ്മാണവും ജൂൺ പകുതി മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ മേൽക്കൂര 70 ശതമാനം പണി പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ജൂണിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 44 വാതിലുകളാണ് ജൂണിൽ നിർമ്മിക്കുക.
Comments