കോഴിക്കോട്: കണ്ണൂരിലെ ട്രെയിൽ ട്രെയിൻ തീവെപ്പിന്റെ പശ്ചാതലത്തിൽ സംസഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്. തീവയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്. തീവയ്പ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നത്. കേരളാ പോലിസ് എന്താണ് ചെയ്യുന്നത്. തീവ്രവാദികളോട് മൃദു സമീപനമാണ്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്. മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്. തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു. വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ട്രെയിൻ തീവെപ്പ് കേസിൽ പ്രതികരണവുമായി പ്രതിക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നിരുന്നു. കേരള പോലീസ് ഇത്തരം കാര്യങ്ങൾ ഗൗരവത്തോട് കൂടിയാണ് കൈകാര്യം ചെയ്യേണ്ടത്. സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. ഒരാൾ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. സമീപത്തുള്ള ബിപിസിഎൽ ഇന്ധന സംഭരണിയിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അട്ടിമറി സാദ്ധ്യതയുള്ളതായി റെയിൽവേ ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ബോഗിയുടെ എല്ലാഭാഗത്തുനിന്നും ഒരുപോലെ തീ ആളിപ്പടരുകയായിരുന്നു. അതിനാൽ സ്വാഭാവിക തീപിടിത്തമാകാൻ സാദ്ധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബോഗികൾ എഞ്ചിനിൽ നിന്നും വേർപെടുത്തിയിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടിനും സാദ്ധ്യതയില്ല. അതിനാൽ ഇന്ധനം ഉപയോഗിച്ച് കത്തിച്ചതാകാമെന്നുള്ള സംശയം ഉദ്യോഗസ്ഥർ നേരത്തെ പങ്കുവെച്ചിരുന്നു. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു.
Comments