തിരുവനന്തപുരം: കൊട്ടിഘോഷിച്ച സർക്കാർ നേട്ടങ്ങൾ പേരിൽ മാത്രം. കോടികൾ മുടക്കി നിർമ്മിച്ച സ്‌കൂൾ കെട്ടിടം തകർന്നുവീണു. തിരുവനന്തപുരം മാറനല്ലൂർ കണ്ടല ഹൈസ്‌കൂളിലെ കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടമാണ് പ്രവേശനോത്സവത്തിന്റെ തലേന്ന് തന്നെ തകർന്ന് വീണത്.
സംസ്ഥാനത്തെ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന സർക്കാർ പ്രഖ്യാപനത്തിനാണ് ഇതോടെ വിള്ളൽ വീണത്. മൂന്നു കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ തകർന്നത്. പ്രവേശനോത്സവത്തിന്റെ തലേദിവസം കുട്ടികളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാക്കി. നിർമ്മാണ വേളയിൽ കൃത്യമായി പരിശോധനകൾ നടന്നിട്ടില്ലെന്നാണ് ആക്ഷേപം.
3 കോടി മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ വൻ അഴിമതി നടന്നതായും ആക്ഷേപമുണ്ട്. സിപിഎം അടക്കി ഭരിക്കുന്ന പിടിഎയും ഈ അഴിമതികൾക്കെതിരെ പ്രതികരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത്തരത്തിൽ സംസ്ഥാനത്ത് കൊട്ടിഘോഴിച്ച് പരസ്യം നൽകിയ പല സ്‌ക്കൂളുകളുടെ അവസ്ഥയും ഇത് തന്നെയാണ്. എന്നാൽ ഇതൊന്നും സർക്കാർ കണ്ടഭാവമില്ല.
Comments