ഹൈദരാബാദ്: ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യാത്രക്കാരിയെ രക്ഷിച്ച് ആർപിഎഫ്. തെലങ്കാനയിലെ ബേഗംപേട്ട് റെയിൽവേ സ്റ്റേഷനിലണ് സംഭവം. ട്രെയിൻ എടുത്തതോടെ യുവതി ചാടി കയറാൻ ശ്രമിച്ചു. പിന്നാലെ ട്രെയിൻ വേഗതയിൽ എടുക്കുകയായിരുന്നു. ഇതോടെ കാൽ വഴുതി വീഴുകയായിരുന്നു. എന്നാൽ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് യുവതിയുടെ ജീവൻ രക്ഷിക്കാനായി. ആർപിഎഫ് കോൺസ്റ്റബിളായ സനിതയാണ് യുവതി വീഴാൻ പോകുന്നത് കണ്ട് ഓടിയെത്തിയത്. കോൺസ്റ്റബിളിന്റെ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ തിരുമൽഗിരി സ്വദേശിനിയാണ് സനിത. 2020-ലണ് ആർപിഎഫിൽ പ്രവേശിച്ചത്. നേരത്തെയും യാത്രക്കാരെ രക്ഷിച്ചിട്ടുണ്ട് സനിത. സനിതയുടെ വീരോചിതമായ പ്രവൃത്തി ‘മിഷൻ ജീവൻ രക്ഷ’യുടെ ആത്മാവിനെ തൊട്ടുണർത്തുന്നതാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്ന ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും സനിത പറയുന്നു.
https://twitter.com/ANI/status/1664042056812220417?s=20
റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണ് മിഷൻ ജീവൻ രക്ഷ. അപകടങ്ങൾ തടയുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുകയുമാണ് ഇത് വഴി ലക്ഷ്യം വെയ്ക്കുന്നത്.
Comments