ലക്നൗ: മഹാകുംഭമേള 2025-ന്റെ ഭാഗമായി 300 കോടി രൂപയുടെ വികസന പദ്ധതികളുമായി യോഗി ആദിത്യനാഥ് സർക്കാർ.’മഹാകുംഭ് 2025′ സമ്മേളനത്തിന്റെ ഭാഗമായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ടൂറിസം സാധ്യതകളും പരമാവധി വികസിപ്പിക്കാനാണ് സർക്കാരിന്റെ വികസന പദ്ധതികൾ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ ഡിജിറ്റൽ കുംഭ് മ്യൂസിയം നിർമ്മിക്കും. മേളയുടെ സംസാകാരികവും ചരിത്രപരവുമായ പ്രാധാന്യം അറിയിക്കുന്നതും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതുമാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. 60 കോടി ചിലവിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള പദ്ധതികളെ കൂടാതെ 120 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും സർക്കാർ നടപ്പിലാക്കും.
നഗരത്തെ അലങ്കരിക്കുന്നതിനായി 18 കോടി രൂപയാണ് ചിലവഴിക്കുന്നത്. പ്രയാഗ്രാജിലെ മഹാകുംഭമേള 2025 ചരിത്രത്തിലെ സമാനതകളില്ലാത്ത അനുഭവമാക്കി മാറ്റാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
Comments