ബെംഗളൂരു : ഹിജാബ് സംബന്ധിച്ച സർക്കാർ ഉത്തരവ് എളുപ്പത്തിൽ മാറ്റാനാകില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. “ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഞങ്ങൾ ഇതിനെക്കുറിച്ച് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു. ബിജെപി സർക്കാർ സ്കൂൾ പാഠ്യപദ്ധതിയിൽ വരുത്തിയ പരിഷ്കാരങ്ങൾ മാറ്റണം. എന്താണ് മാറ്റേണ്ടതെന്ന് ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഇതിനായി ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മേൽനോട്ടത്തിൽ പുനരവലോകന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.“ – മധു ബംഗാരപ്പ പറഞ്ഞു.
‘ ഞങ്ങൾക്ക് ഹിജാബിനെക്കുറിച്ചുള്ള സർക്കാർ ഉത്തരവ് മാറ്റാൻ കഴിയില്ല. നമ്മൾ നിയമം പാലിക്കണം. നിയമവകുപ്പ് ഇക്കാര്യം പരിശോധിച്ച് തുടർ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാം നന്നായി നടന്നു. എന്നാൽ പെട്ടെന്ന് ഹിജാബ് നിരോധിച്ചു. അതിന്റെ ആവശ്യമില്ലായിരുന്നു. ഈ വിഷയം കോടതിയിൽ ഉള്ളതിനാൽ. ഇതിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.‘ – ബംഗാരപ്പ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ ഉഡുപ്പിയിലെ പിയു കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത് . പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ട് അന്നത്തെ ബിജെപി സർക്കാരും ഉത്തരവിറക്കി.
Comments