വാപി ; വനിതാ ഓട്ടോഡ്രൈവർക്ക് നേരെ അസഭ്യവർഷവും , നഗ്നതാ പ്രദർശനവും നടത്തിയ പ്രതിയെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് ഗുജറാത്ത് പോലീസ് . ഓട്ടോ ഡ്രൈവറായ ആരിഫ് അബുസാദ് സയ്യിദിനെയാണ് പോലീസ് പിടികൂടിയത് .
വാപി ഗീതാ നഗറിലെ റെയിൽവേ സ്റ്റേഷന് സമീപം ആരിഫും വനിതാ ഓട്ടോഡ്രൈവറും തമ്മിൽ ഒരു യാത്രയെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു . ഇതിന് പിന്നാലെയാണ് ആരിഫ് യുവതിയെ അസഭ്യം പറഞ്ഞത്. യുവതി ഇത് മൊബൈൽ ക്യാമറയിൽ പകർത്താൻ തുടങ്ങിയതോടെ ആരിഫ് നഗ്നതാപ്രദർശനം നടത്തി . പോലീസുകാർക്കെതിരെയും ആരിഫ് ആക്ഷേപ പരാമർശം നടത്തുന്നുണ്ടായിരുന്നു . മാത്രമല്ല തന്നെ തൊടാൻ പോലും പോലീസുകാർക്ക് സാധിക്കില്ലെന്നും ആരിഫ് പറഞ്ഞു.
പിന്നാലെ ആരിഫിന്റെ വീഡിയോ യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചു . ആരിഫിനെതിരെ രൂക്ഷമായ പ്രതികരണവുമുണ്ടായി . തുടർന്ന് ആരിഫിനെ റെയിൽ വേ സ്റ്റേഷൻ പരിസരത്ത് എത്തി പോലീസ് പിടികൂടുകയായിരുന്നു . . പരസ്യമായി ചെവിയിൽ പിടിച്ച് ക്ഷമ പറയിക്കുകയും ചെയ്തു. ഇനി ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്ന് ആരിഫ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . വനിതാ ഓട്ടോ ഡ്രൈവറുടെ പരാതിയെ തുടർന്ന് ആരിഫിനെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
Comments