ബെയ്ജിംഗ് : ചൈനയിൽ മസ്ജിദ് തകർത്ത സംഭവത്തിൽ മുസ്ലീം സമുദായവും പോലീസും ഏറ്റുമുട്ടുന്നു . യുനാൻ പ്രവിശ്യയിലെ നാഗൂ നഗരത്തിൽ മസ്ജിദ് തകർക്കാനുള്ള പദ്ധതിയെച്ചൊല്ലിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത് . സമരക്കാരെ അടിച്ചമർത്താൻ ചൈന നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വൻതോതിൽ മുസ്ലീങ്ങൾ ഇവിടെ അറസ്റ്റിലായിട്ടുണ്ട്. മുസ്ലീം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ചൈനയിൽ മുമ്പും പുറത്തുവന്നിട്ടുണ്ട്.
യുനാൻ പ്രവിശ്യയിലെ നാഗൂ സിറ്റിയിലെ നജിയായിംഗ് മസ്ജിദിലെ ചാൻ മിനാരവും മസ്ജിദിന്റെ താഴികക്കുടവും പൊളിക്കാനുള്ള പദ്ധതികളുമായി ചൈനീസ് ഉദ്യോഗസ്ഥർ മുന്നോട്ട് പോവുകയാണെന്ന് ഇസ്ലാമിസ്റ്റുകൾ പറഞ്ഞു. നാഗൂ നഗരത്തിൽ മുസ്ലീം സമുദായമായ ‘ഹുയി’ വർഗക്കാർക്ക് ധാരാളം വീടുകൾ ഉണ്ട്. പോലീസ് നടപടി കാരണം അവരും സമ്മർദ്ദത്തിലായി. ശനിയാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളിയിൽ നിന്ന് ജനക്കൂട്ടത്തെ ഒഴിപ്പിച്ചു. ഈ സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ബലം പ്രയോഗിച്ച് പൊളിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ഇസ്ലാം വിശ്വാസികൾ പറഞ്ഞു. “അവർ നശിപ്പിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അത് ചെയ്യാൻ അനുവദിക്കില്ല” എന്നും അവർ പറയുന്നു . തിങ്കളാഴ്ചയോടെ നിരവധി ഉദ്യോഗസ്ഥർ നാഗൂ നഗരത്തിൽ എത്തിയതായും അവർ പറഞ്ഞു. നിലവിൽ ഈ മേഖലയിൽ സംഘർഷാവസ്ഥ വർധിച്ചിട്ടുണ്ട്.
സംഘട്ടനത്തെ തുടർന്ന് മസ്ജിദിന്റെ പരിസര പ്രദേശങ്ങളിലെ ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെ തടസ്സപ്പെട്ടിരിക്കുകയാണ് . നിയമവിരുദ്ധമായ സമരം ഉടൻ അവസാനിപ്പിക്കാൻ നിർദേശിച്ച് അധികൃതർ ജനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട് .
Comments