കൊച്ചി: ഹൃദയാഘാതത്തെതുടർന്ന് 17 വയസുകാരിയെ തുടർ ചികിത്സയ്ക്ക് കൊച്ചിയിലെത്തിച്ചത് 2.40 മണിക്കൂറിനുള്ളിൽ. ആൻമരിയ ജോയ് എന്ന കുട്ടിയെ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയിലേക്ക് ആണ് എത്തിച്ചത്.
സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പൊലീസ് ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, മറ്റു ജനജീയ കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ആശുപത്രിയിലെത്താൻ ആമ്പുലൻസിന് വഴിയൊരുങ്ങിയത്. 132 കിലോമീറ്റർ ദൂരമാണ് രണ്ടു മണിക്കൂർ 40 മിനിറ്റുകൊണ്ട് പൂർത്തിയാക്കി എറണാകുളത്തെത്തിച്ചത്. ആംബുലൻസ് ഡ്രൈവർ മണിക്കുട്ടന്റെ പങ്കും പ്രശംസനീയമാണ്.
കട്ടപ്പനയിൽനിന്ന് ചെറുതോണി, തൊടുപുഴ-മുവാറ്റുപുഴ വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്. ആംബുലൻസ് പോകുന്ന റൂട്ടിലെ യാത്രക്കാർ ഇതൊരു അറിയിപ്പായി കണ്ട് ആംബുലൻസിന് വഴിയൊരുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചിരുന്നു.
Comments