ലക്‌നൗ: മഹാകുംഭ മേളയുടെ മുന്നോടിയായി പ്രയാഗ് രാജിലെ ക്ഷേത്രങ്ങൾ നവീകരണത്തിനൊരുങ്ങി യുപി സർക്കാർ. 2025-ലാണ് അടുത്ത കുംഭ മേള നടക്കുന്നത്. മഹാകുംഭത്തിന് മുന്നോടിയായി പ്രദേശം നവീകരിക്കുമെന്ന് സർക്കാർ പറഞ്ഞു.
ഭരദ്വാജ് ആശ്രമത്തിന്റെ പ്രവേശന കവാടം, ഇടനാഴി തുടങ്ങിയവയുടെ വികസനത്തിനായി 15.43 കോടി രൂപ നീക്കിവച്ചതായി സർക്കാർ വക്താവ് അറിയിച്ചു. ഇതിന് പുറമെ 13.57 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും നടത്തും. നാഗവാസുകി ക്ഷേത്രത്തിന് 5.43 കോടി, ദശാശ്വമേധ ക്ഷേത്രത്തിന് 2.83 കോടി, മങ്കമേശ്വര ക്ഷേത്രത്തിന് 6.68 കോടി, ആലോപ്ശങ്കരി ക്ഷേത്രത്തിന് 7 കോടി, പടില മഹാദേവ് ക്ഷേത്രത്തിന് 10 കോടി. പഞ്ച്‌കോസി പരിക്രമ പാതയിൽ വരുന്ന ക്ഷേത്രങ്ങൾക്ക് 5 കോടി, കോട്ടേശ്വർ മഹാദേവ് ക്ഷേത്രത്തിന് 1.5 കോടി കല്യാണി ദേവി ക്ഷേത്രവികസനത്തിന് ഒരു കോടി എന്നിങ്ങനെയാണ് പ്രയാഗ് രാജിൽ നവീകരണത്തിനായി തുക നീക്കിവെച്ചിരിക്കുന്നത്.
കൂടാതെ കർച്ചനയുടെ പരിധിയിൽ വരുന്ന ക്ഷേത്രങ്ങളും 4.6 കോടി രൂപ ചെലവിൽ വികസിപ്പിക്കും. അക്ഷയ്വത്, സരസ്വതിക്കൂപ്പ്, പാടൽപുരി ക്ഷേത്രം എന്നിവിടങ്ങളിലെ കവാട വികസനം ഉൾപ്പെടെ 18.5 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. സംഗമത്തിൽ സ്ഥിതി ചെയ്യുന്ന ബഡേ ഹനുമാൻജി ക്ഷേത്രമുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരത്തിനായി 1.04 കോടി രൂപയും ചെലവഴിക്കും.
Comments