തിരുവനന്തപുരം: സംസ്ഥാനത്ത് എൽകെജി, യുകെജി പ്രവേശനത്തിന പണം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും വിദ്യാസമ്പന്നമായ ഒരു സമൂഹം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന എല്ലാ നിയമങ്ങളും സംസ്ഥാനത്തെ എല്ലാ വിദ്യാലായങ്ങളും പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സമൂഹത്തിലെ എല്ലാത്തലങ്ങളിലേയും വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നുണ്ട്. അതുപോലെ തന്നെ സർക്കാർ സ്കൂളുകളിലെ ഒരു അദ്ധ്യാപകനെയും സ്വകാര്യ ടൂഷൻ സെന്ററുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അധ്യായന ദിവസങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 210 ദിവസം സ്കൂളുകൾക്ക് പ്രവൃത്തി ദിനം ആക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
Comments