തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധരണക്കാർക്ക് ആശ്വാസം. ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ പിഴ ഈടാക്കില്ല.
നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ ഉപയോഗിച്ചുള്ള ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്നതായിരിക്കും. ഹെൽമെറ്റ് സീറ്റ്‌ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാത്തിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്നും ആന്റണി രാജു പറഞ്ഞു. റോഡപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ കേരളം മുന്നിലാണ്. പ്രതിദിനമുള്ള അപകടങ്ങളിൽ ശരാശരി 13 പേർ മരിക്കുന്നതായാണ് കണക്ക്.
ഇന്ന് അർദ്ധരാത്രി മുതൽ എഐ ക്യാമറ സംവിധാനം പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ 692 എണ്ണം ക്യാമറ പ്രവർത്തനസജ്ജമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ കുടുംബത്തോടൊപ്പം കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കില്ല എന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിന് പിന്നാലെയാണ് മൂന്നാം യാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന സർക്കാർ തീരുമാനം വന്നത്.
Comments