ഇടുക്കി: തോട്ടം മേഖലയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പടയപ്പയെ ദിവസങ്ങളായി കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. രണ്ട് മാസത്തോളമായി മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ആന സ്ഥിരമായി എത്തിയിരുന്നു.
കാട്ടിൽ ആനയ്‌ക്ക് വേണ്ട ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് തീറ്റ തേടി പടയപ്പ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ പഞ്ചായത്ത് ആനയ്‌ക്ക് ഭക്ഷണം നൽകുന്നത് അടുത്തിടെ അവസാനിപ്പിച്ചു. കൂടാതെ മാലിന്യ പ്ലാന്റിൽ കൂറ്റൻ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ ആന പ്രദേശത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു.
പിന്നീട് ഗ്രാംസ് ലാൻഡ് ഭാഗത്ത് പടയപ്പയെ കണ്ടുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് മറ്റൊരാനയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രായാധിക്യവും പിന്നിലെ വലതുകാലിന്റെ ബലക്കുറവും ആനയെ ബാധിച്ചിട്ടുണ്ട്. കന്നിമല, മാട്ടുപ്പെട്ടി, കുണ്ടള മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന പടയപ്പയെയാണ് കാണാതായിരിക്കുന്നത്.
Comments