അഫ്ഗാനിസ്ഥാനിലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ രണ്ട് സ്‌കൂളുകളിൽ നിന്നുള്ള 80 ഓളം പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവിശ്യാ മേധാവി വ്യക്തമാക്കി.
ഈ രണ്ട് സ്കൂളുകളും വടക്കൻ അഫ്ഗാനിസ്ഥാനിലെ സാർ-ഇ-പുൽ പ്രവിശ്യയിലെ സംചരക് ജില്ലയിലാണ്. നസ്വാൻ-ഇ-കബാദ് അബ് സ്‌കൂളിലെ 60 പെൺകുട്ടികളും നസ്വാൻ-ഇ-ഫൈസാബാദ് സ്‌കൂളിലെ 17 പെൺകുട്ടികളുമാണ് ആശുപത്രിയിൽ ഉള്ളത് . രണ്ട് സ്‌കൂളുകളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതാണെന്നും ഒന്നിനുപുറകെ ഒന്നായി ആക്രമണം നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് പ്രവിശ്യാ മേധാവി മുഹമ്മദ് റഹ്മാനി പറഞ്ഞു. സംഭവത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികൾ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു .
സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്ന് റഹ്മാനി പറഞ്ഞു. ആരോ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം സംഭവങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഏത് തരത്തിലുള്ള വിഷമാണ് വിദ്യാർത്ഥിനികൾക്ക് നൽകിയതെന്നും വ്യക്തമല്ല. 2021 ഓഗസ്റ്റ് മുതൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്ന ശേഷം സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടർച്ചയായി അടിച്ചമർത്തപ്പെട്ടു. ആറാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുണ്ട്. എന്നാൽ സ്കൂള് വിദ്യാര്ത്ഥിനികൾക്ക് വിഷം കൊടുത്ത സംഭവം ഇതാദ്യമാണ്
Comments