ഗുഹാവത്തി: നാല് പതിറ്റാണ്ട് മുൻപ് ബംഗ്ലാദേശികൾ കൈയ്യേറി നശിപ്പിച്ച ക്ഷേത്രം പുനർ നിർമ്മിച്ച് അസം സർക്കാർ. ദരാംഗ് ജില്ലയിലെ സിപജാറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ധൽപൂർ ശിവമന്ദിരമാണ് പുനരുജ്ജീവിപ്പിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം മന്ദിരം വിശ്വാസികൾക്ക് തുറന്നു കൊടുത്തു.
5000 വർഷം പഴക്കമുള്ള ധൽപൂർ ശിവമന്ദിർ ബ്രഹ്മപുത്ര നദിയുടെ നടുവിലുള്ള ധൽപൂർ കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. നാലാം നൂറ്റാണ്ടിൽ കിരാത് സമൂഹമാണ് ഗുഹാമന്ദിരം സ്ഥാപിച്ചത്. എന്നാൽ 1970 കളിൽ ബംഗ്ലാദേശ് വംശജരായ മുസ്ലീങ്ങൾ ക്ഷേത്രവും പരിസരവും കൈയ്യേറുകയും നാശോന്മുഖമാക്കുകയും ചെയ്തു. 2021 സെപ്റ്റംബറിലാണ് ചരിത്രപ്രസിദ്ധമായ ധൽപൂർ ശിവമന്ദിരത്തിലെ കയ്യേറ്റം അസം സർക്കാർ ഒഴിപ്പിച്ചത്.
പുരാവസ്തു വകുപ്പ് ക്ഷേത്ര പരിസരത്ത് നിരവധി പുരാതന നിർമ്മിതികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1970 വരെ ക്ഷീരകർഷകരുടെ പ്രധാന ഇടമായിരുന്നു ക്ഷേത്രവും അനുബന്ധ പ്രദേശങ്ങളും.
നിരവധി പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണ് ധൽപൂർ ശിവമന്ദിർ. 1983 ഫെബ്രുവരിയിൽ ക്ഷേത്രത്തിലെ പൂജാരി സിബ ദാസിനെ ഇസ്ലാമിസ്റ്റ് ആക്രമണകാരികൾ കൊലപ്പെടുത്തിയിരുന്നു. മറ്റൊരു പുരോഹിതനായ കാർത്തിക് ദാസ് അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്. സിബ ദാസിനെ അസം പ്രക്ഷോഭത്തിന്റെ രക്തസാക്ഷിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments