ഭോപ്പാൽ: മിഠായി ആവശ്യപ്പെട്ട മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കുട്ടിയുടെ മരണത്തിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്.
അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും ലഹരി ഉപയോഗിച്ചതിന് ശേഷമാണ് കുറ്റതകൃത്യം ചെയ്തതെന്നും പിതാവ് പറഞ്ഞു. താൻ കടുത്ത ദാരിദ്ര്യത്തിലാണെന്നും മിഠായിയും കളിപ്പാട്ടവും വസ്ത്രങ്ങളും വേണമെന്ന മകളുടെ നിരന്തരമായ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ലെന്നും ഇയാൾ പറഞ്ഞു. ഇതിന് പരിഹാരം കാണാനാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വെച്ചാണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്. കരിങ്കല്ലുകളും ഓടുകളും ഉപയോഗിച്ച് കുഞ്ഞിന്റെ തലയിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
Comments