ഇന്ന് സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്ന സ്ത്രീകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ യുഗത്തിനണ് ഒൻപത് വർഷം കൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മികച്ച ഉദാഹരണമാണ് മുദ്ര വായ്പ വിതരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒൻപത് വർഷത്തിൽ 27 കോടി രൂപയുടെ മുദ്ര വായ്പകളാണ് സർക്കാർ വനിതാ സംരംഭകർക്കായി അനുവദിച്ചത്. സ്ത്രീത്വത്തെ ആഘോഷിക്കുകയെന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മുദ്രാവാക്യമല്ലെന്നും അത് കഴിഞ്ഞ ഒൻപത് വർഷത്തെ വളർച്ചയിൽ തന്നെ പ്രകടമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ആരംഭത്തിന് പത്ത് ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് പിഎം മുദ്ര യോജന. പദ്ധതിയുടെ കീഴിൽ വനിതാ സംരംഭകർക്ക് 27.7 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. പിഎംഎംവൈ പ്രകാരമുള്ള മുദ്ര വായ്പകൾ വാണിജ്യ ബാങ്കുകൾ, ആർആർബികൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, എംഎഫ്‌ഐകൾ, എൻസിബിഎഫ്‌സികൾ എന്നിവയിൽ നിന്ന് ലഭിക്കും.
പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരത അഭിയാന് കീഴിൽ 54 ശതമാനം സ്ത്രീകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും 80 ശതമാനം സ്ത്രീകൾ സ്റ്റാൻഡ്അപ്പ് ഇന്ത്യയ്‌ക്ക് കീഴിൽ ഗുണഭോക്താക്കളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 47 ശതമാനം സ്റ്റാർട്ടപ്പുകൾക്ക് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. 2021-ൽ നടത്തിയ എസ്ടിഇഎം കോഴ്‌സുകളിൽ 43 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്തതായും പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് കീഴിൽ 3.94 കോടി ഗർഭിണികളെ പരിശോധിച്ചതായും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിലൂടെ സുഗമാക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണ പദ്ധതികൾ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും വൈവിധ്യവത്കരിക്കുന്നതിലും ഇത്തരം പദ്ധതികൾ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ഇന്ത്യയെ ആഗോളതലത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്ജ്വല മാതൃകയാക്കി മാറ്റുകയും ചെയ്തതായി അമിത് ഷാ സൂചിപ്പിച്ചു.
Comments