ടെഹ്റാൻ: ഇറാനിയൻ സ്ത്രീകളുടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഈ പ്രക്ഷോഭം ഇറാൻ ഭരണകൂടത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ മത പോലീസ് അറസ്റ്റ് ചെയ്യുന്നവരുടെ വാർത്തകൾ പുറത്ത് വരുന്നതിനിടയിൽ മുസ്ലീം പള്ളികളെ കുറിച്ചുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇറാനിയൻ ഇസ്ലാമി പുരോഹിതനായ മൗലാന മുഹമ്മദ് അബൊൽഗാസെം ദൗലാബിയുടെ അഭിപ്രായത്തിൽ രാജ്യത്തെ 75,000 പള്ളികളിൽ 50,000 എണ്ണം അടച്ചുപൂട്ടിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇറാനിയൻ ഭരണകൂടവും ഇസ്ലാമിക പുരോഹിതരുടെ ഉന്നത സമിതിയും തമ്മിലുള്ള മദ്ധ്യവർത്തിയാണ് മൗലാന മുഹമ്മദ് അബൊൽഗാസെം ദൗലാബി. ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന വിദഗ്ധരുടെ അസംബ്ലിയിൽ അംഗവുമാണ് പുരോഹിതൻ.
സമൂഹത്തിന്റെ മതബോധം ക്ഷയിച്ചുവരികയാണെന്ന് മൗലാന മുഹമ്മദ് അബൊൽഗാസെം ദൗലാബി ഊന്നിപ്പറയുന്നു. ആളുകൾ മതത്തിൽ പ്രവേശിക്കാനോ മതം ഉപേക്ഷിക്കാനോ തീരുമാനിക്കുന്നത് മതം എങ്ങനെ മനുഷ്യനെ ജീവിക്കാൻ അനുവദിക്കുന്നു എന്ന് നോക്കിയാണ്. ദൗലാബി പറയുന്നു.
ഇറാനിയൻ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകു ന്നതിനിടയിലാണ് പ്രമുഖ മുസ്ലീം പുരോഹിതന്റ് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം സെപ്തംബറിൽ മഹ്സ അമിനി എന്ന് പെൺകുട്ടി മത പോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് പോലീസ് പെൺകുട്ടിയെ പിടികൂടിയത്. മഹ്സയുടെ
യുടെ മരണത്തിന് ശേഷമാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്.
Comments