തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കം. ഈ മാസം 18 വരെ നടത്തുന്ന യുഎസ്, ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുലർച്ചെയെടെ പുറപ്പെട്ടു. അമേരിക്കൻ സന്ദർശനത്തിന് 100 ഡോളറും സന്ദര്‍ശനത്തിനും ക്യൂബന്‍ സന്ദര്‍ശനത്തിന് 75 ഡോളറുമാണ് സര്‍ക്കാര്‍ അനുവദിച്ച ദിനബത്ത. ഇക്കുറിയും പകരം ചുമതല ആർക്കും നൽകാതെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
ജൂണ്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഈ മാസം 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യ രംഗത്തെ സഹകരണമാണ് ക്യൂബ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡയെന്നാണ് സർക്കാർ വിശദീകരണം. ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ലോക കേരള സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട പണപ്പിരിവ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ എന്‍ ഷംസീറും ധനമന്ത്രി കെ എന്‍ ബാലഗോപാലും ന്യൂയോര്‍ക്കിലെ ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും. സ്പീക്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീബില്‍ഡ് കേരള ഡെപ്യൂട്ടി സിഇഒ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങും. ആരോഗ്യ മന്ത്രിയാണ് ക്യൂബ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരുക. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഘത്തിലുണ്ടാകും. ജൂണ്‍ 14 മുതല്‍ 19 വരെയാണ് ക്യൂബന്‍ സന്ദര്‍ശനം. അമേരിക്കയിലും ക്യൂബയിലും ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ഒപ്പമുണ്ടാവുക. സാമ്പത്തിക പ്രതിസന്ധിക്കിടെ കോടികൾ കടമെടുക്കാനിരിക്കെയാണ് 100 ഡോളര്‍ അമേരിക്കൻ സന്ദര്‍ശനത്തിനും ക്യൂബന്‍ സന്ദര്‍ശനത്തിന് 75 ഡോളറും ദിനബത്ത അനുവദിച്ചുള്ള സർക്കാർ ധൂർത്ത്. പതിവുപോലെ മറ്റാര്‍ക്കും പകരം ചുമതല നല്‍കാതെയാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ വിദേശ പര്യടനം.
Comments