ഭുവനേശ്വർ: ജീവിച്ചിരിക്കുന്ന രേജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഒഡീഷിലെ ബാലസോറിലാണ് സംഭവം നടന്നത്. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണ് കേസെടുത്തത്.
കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലിയാണ് ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്. വ്യാജ ആധാർ കാർഡും ഈ സ്ത്രീ കൊണ്ടുവന്നിരുന്നു. മോർച്ചറിയിൽ കിടക്കുന്ന മൃതദേഹം ഭർത്താവിന്റേതാണ് എന്നായിരുന്നു അവരുടെ അവകാശവാദം.
ആശുപത്രി അധികൃതരും പോലീസും രേഖകൾ പരിശോധിച്ചപ്പോൾ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ ഭർത്താവ് വിജയ് ദത്ത തന്നെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ നേരിച്ചെത്തുകയും ചെയ്തു. കേസ് എടുത്തതായി ബാദംബ പോലീസ് അറിയിച്ചു. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകുന്നത്.
Comments