കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ട കൊൽക്കത്ത സ്വദേശി പ്രസോൻജിത്ത് സിദ്ഗറിനെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. ഇന്നലെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ബിപിസിഎൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞത്.
മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിലായിരുന്നു തിരിച്ചറിയൽ പരേഡ്. ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച പരേഡ് ഒരു മണിക്കൂർ നീണ്ടു നിന്നു. കേസിലെ ഏക സാക്ഷിയാണ് ബിപിസിഎൽ സുരക്ഷാ ജീവനക്കാരൻ. കഴിഞ്ഞ വ്യാഴായ്ച പുലർച്ചെ 1.10-നായിരന്നു കേസിനാസ്പദമായ സംഭവം. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കണ്ണൂർ എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം കണ്ണൂർ തീവെയ്പ്പ് കേസിൽ പ്രതിക്ക് പുറമേ നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തനിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
Comments