ലക്നൗ: സംസ്ഥാനത്ത് ദാരിദ്ര്യം കുറയ്ക്കുന്നതിൽ വിദ്യഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൈപുണ്യമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള നയത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-24 അക്കാദമിക്
വർഷത്തിൽ ഡിബിഡി സ്കീം ആരംഭിക്കുകയും നവീകരിച്ച 125 കെജിബിവികളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2017-ന് മുൻപ് കുട്ടികൾ സ്കൂളിൽ പോകുന്നതിന് ഭയപ്പെട്ടിരുന്നു. സ്കൂളുകൾ ശോചനീയാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ യുപിയിലെ സ്കൂളുകളിൽ 55 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. 2023-24 അദ്ധ്യയന വർഷത്തിൽ സ്കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും 1,200 രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചു.
യുപിയിലെ അടിസ്ഥാന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.91 കോടിയിൽ അധികം ആണെന്നും ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017-ന് മുമ്പ് അദ്ധ്യാപകരുടെ കടുത്ത ക്ഷാമം നിലനിന്നിരുന്നുവെന്നും അതേസമയം കഴിഞ്ഞ ആറ് വർഷത്തിനിടെ 1.64 ലക്ഷം അദ്ധ്യാപകരെ അടിസ്ഥാന, സെക്കൻഡറി വിദ്യാഭ്യാസ ബോർഡുകളിൽ നിയമിച്ചു.
‘സംസ്ഥാനത്തെ ദാരിദ്ര്യം കുറയ്ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിച്ചു. അഭിലാഷ ജില്ലകളിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ പുരോഗതി ആണ് ഉണ്ടായിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന്’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Comments