ഇടുക്കി: ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്‌ക്ക് വധശിക്ഷ. ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷാ നടപടി. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് കേസിലെ പ്രതി. നാല് കേസുകളിലായി മരണം വരെ തടവിനും വിധിച്ചു. ആകെ 92 വർഷം തടവിനാണ് കോടതി വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയുടേതാണ് ശിക്ഷാ വിധി.
അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വെച്ച് ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോടതി ഇത് അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പോലീസാണ് കേസിൽ കുറ്റപത്രം സമപ്പിച്ചത്.
Comments