വാഷിംഗ്ടൺ: സ്വന്തം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ മുലപ്പാലിന് പകരം മദ്യം കുടിപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. 37-കാരിയായ കാലിഫോർണിയ സ്വദേശി ഹോനെസ്റ്റി ഡി ലാ ടോറെയാണ് അറസ്റ്റിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ പേരിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്.
ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 55 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് പ്രദേശത്താണ് സംഭവം നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറംലോകം അറിയുന്നത്. കുഞ്ഞ് അമിതമായി കരഞ്ഞെന്നും കരച്ചിൽ നിർത്താനാണ് പാൽകുപ്പിയിൽ മദ്യം ഒഴിച്ച് നൽകിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം യുഎസിലുടനീളം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികൾക്കു നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ 60,000 ഡോളർ (ഏകദേശം 50 ലക്ഷം) ബോണ്ടിൽ തടവിൽ ആണ് കുഞ്ഞിന്റെ അമ്മ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments