എറണാകുളം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു വിജിലൻസ് കോടതി പറഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.
കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നാണ് വീണ 1.72 കോടി രൂപ കൈപ്പറ്റിയത്. ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ ചൂണ്ടികാണിക്കുന്നത്.
Comments