ചെന്നൈ: തമിഴ് നാട്ടിൽ വിവിധ കാരണങ്ങളാൽ ചരിഞ്ഞത് 1501 ആനകൾ. തമിഴ് നാട് വനം വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ആനകളുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്താനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചിരുന്നു. അതനുസരിച്ച്, 2010 മുതലുള്ള മരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ ഒരു സമാഹാരമാണ് ഇപ്പോൾ സ്ഥിതിവിവരക്കണക്കുകളായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏത് മാസങ്ങളിലാണ് ആനമരണം കൂടുന്നതെന്നും ആനയുടെ മരണത്തിന് കാരണമെന്തെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് 2010 മുതൽ ഇതുവരെ 12 വർഷത്തിനിടെ 1501 ആനകളാണ് ചരിഞ്ഞത്. ഇവയിൽ 77 പേർ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു; 13 ആനകൾ വിവിധ രീതിയിൽ വേട്ടയാടപ്പെട്ടപ്പോൾ 11 എണ്ണം വെടി കൊണ്ടാണ് മരിച്ചത്, ട്രെയിൻ അപകടത്തിൽ 8 ആനകളും മരിച്ചു , റോഡപകടങ്ങളിൽ 4 ആനകൾ മരിച്ചതായി കാണുന്നു.
തോക്ക് ഉപയോഗിച്ച് ആനകളെ വേട്ടയാടുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ആനകൾ മറ്റു പലവിധത്തിൽ കൊല്ലപ്പെടുന്നു. മയിലുകളെ കൊല്ലാൻ വയലിൽ ധാന്യത്തിൽ കലർത്തുന്ന രാസവസ്തു കാരണം ആനകൾ കൊല്ലപ്പെടുന്നു. അതുപോലെ, കാട്ടുപന്നികളെ തുരത്താൻ സ്ഥാപിക്കുന്ന ചെറിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചും ആനകൾ കൊല്ലപ്പെടുന്നു.
വൈദ്യുത വേലിയാണ് മറ്റൊരു പ്രധാന വില്ലൻ. കോയമ്പത്തൂരിൽ തടഗം, മധുക്കരൈ, മരുത്വമല, സിരുമുഖൈ, വാൽപ്പാറ എന്നിവിടങ്ങളിലാണ് ആനകൾ പ്ലാസ്റ്റിക് മാലിന്യം തിന്നാണ് മരണമടഞ്ഞത്. ആനകളെ പതുക്കെ കൊല്ലുന്ന രീതിയാണിത്.
വനത്തിൽ ധാരാളം സ്ഥലവും ധാരാളം ഭക്ഷണവും ആവശ്യമുള്ള മൃഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആനകളാണ്. തമിഴ്നാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആനകളുടെ സാന്നിധ്യം മിക്ക വനങ്ങളുടെയും സംരക്ഷണ ഘടകമാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ സംരക്ഷണ നടപടികൾ സ്വീകരിച്ചിട്ടും ആനകളുടെ മരണം വർധിച്ചുവരികയാണ്.
സംസ്ഥാനത്ത് ആനകളുടെ മരണങ്ങൾ രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൂടുതൽ വിശദവും സുതാര്യവുമായ പ്രക്രിയ നടപ്പിലാക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട ആന മരണ ഓഡിറ്റ് ചട്ടക്കൂട് നിലവിലുണ്ട്. ഇത് ആനകളുടെ മരണകാരണങ്ങൾ കണ്ടെത്തുന്നതിന് പോസ്റ്റ്മോർട്ടം നടത്തുന്നതിന് ഒരു ചിട്ടയായ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ നിർദ്ദേശിക്കുന്നു.
Comments