ലക്നൗ : ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സൈറ്റിലെ വിപുലമായ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും തുടരുമ്പോൾ, പുതിയ പദ്ധതികൾ ആരംഭിക്കാനും പദ്ധതിയുണ്ട്. അവയിലൊന്ന് ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ച ക്ഷേത്രങ്ങളുടെ നിർദ്ദിഷ്ട മ്യൂസിയമാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ മ്യൂസിയത്തെ പറ്റി ചർച്ച ചെയ്തിരുന്നു. യോഗത്തിൽ അയോദ്ധ്യയിലെ ഭരണസമിതി ഉദ്യോഗസ്ഥർ മ്യൂസിയത്തെക്കുറിച്ചുള്ള അവതരണം നടത്തിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിർദിഷ്ട മ്യൂസിയത്തിനായി അയോധ്യ ഭരണകൂടം നഗരത്തിൽ നിരവധി സ്ഥലങ്ങൾ കണ്ടെത്തി, ഭൂമി അന്തിമമാക്കുന്നതിന് ആർക്കിടെക്റ്റുകളുടെ ഒരു ടീമിനെ നിയോഗിച്ചു. ”രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം മ്യൂസിയം പ്രദർശിപ്പിക്കും. ഇത് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയുടെ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ സംസ്കാരവും ചരിത്രവും പ്രതിഫലിപ്പിക്കുകയും ചെയ്യും, ”അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. പദ്ധതിക്ക് ബജറ്റ് ഉടൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയാണ് പദ്ധതിയ്‌ക്കായി സംഘം ആവശ്യപ്പെട്ടിരിക്കുന്നത് . അന്തിമരൂപം പ്രാപിച്ചുകഴിഞ്ഞാൽ, പദ്ധതി കൈകാര്യം ചെയ്യുന്ന സംസ്ഥാന ടൂറിസം വകുപ്പിന് ഭൂമി കൈമാറും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് പദ്ധതി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. 30,923 കോടി രൂപയുടെ 263 പദ്ധതികളാണ് അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. റോഡുകളുടെയും ഹൈവേകളുടെയും വീതി കൂട്ടൽ, പുതിയ ഔട്ടർ റിങ് റോഡ്, അയോദ്ധ്യ വിമാനത്താവളം, നവീകരിച്ച റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Comments