കോഴിക്കോട്: കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹങ്ങളില്‍ ബിജെപിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി. മതന്യൂനപക്ഷ സമൂഹങ്ങളിൽ രാഷ്ട്രീയ എതിരാളികൾ പടർത്തിയ തെറ്റിദ്ധാരണകൾ നീക്കി ബിജെപിയുമായി മെച്ചപ്പെട്ട രീതിയിലുള്ള ബന്ധം ഉണ്ടാക്കുന്നതിനുള്ള പരിശ്രമവും വിജയിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ജമാല്‍ സിദ്ദിഖി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ന്യൂനപക്ഷ സമൂഹങ്ങളിൽ നിന്നും നേരിട്ട് ബിജെപിയുമായി ചേരാനുള്ള തുടക്കമെന്ന നിലയില്‍ ‘മോദി മിത്ര’ എന്ന കാമ്പയിൻ ആരംഭിച്ചിരുന്നു. ഇത് കൂടുതല്‍ പേരെ ആകര്‍ഷിക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ന്യൂനപക്ഷ മോര്‍ച്ച ‘മോദി മിത്ര’ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഒരു ലക്ഷം പേരെയാണ് ബിജെപിയിലേക്ക് ചേർക്കുന്നതെന്നും ജമാല്‍ സിദ്ദിഖി പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ മോദി മിത്ര കാമ്പയിനില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സുസ്ഥിരവും പുരോഗമനോന്മുഖവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്തും. രാഷ്ട്രീയ എതിരാളികള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച ആശയകുഴപ്പങ്ങളും ന്യൂനപക്ഷ സമൂഹത്തിലെ ആശങ്കകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ന്യൂനപക്ഷ മോര്‍ച്ച ഈ വിഭാഗങ്ങളെ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ ന്യൂനപക്ഷ സമൂഹം കൂടുതല്‍ സുരക്ഷിതരാണെന്ന യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഏറെ സഹായകമാകുന്നുണ്ട്. വൈവിധ്യങ്ങളും വ്യത്യാസങ്ങളും പരിഗണിക്കാതെ സമൂഹത്തെ വികസനത്തിലേക്ക് നയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments