എറാണാകുളം: വയോധികനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. സംഭവത്തിൽ ഇടപ്പള്ളി സ്വദേശികളായ ചന്ദ്രൻ, പ്രവീൺ, ലിജി എന്നിവരാണ് പിടിയിലായത്. ആലുവ സ്വദേശിയായ 75-കാരനാണ് മർദ്ദനമേറ്റത്. പ്രതിയായ ലിജിയും വയോധികനും തമ്മിൽ പരിചയമുണ്ടായിരുന്നു.
ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം ലിജി വയോധികനെ വിളിച്ചുവരുത്തിയത്. വയോധികൻ എത്തിക്കഴിഞ്ഞപ്പോൾ ലിജി സംഭവ സ്ഥലത്തുനിന്ന് മാറുകയും മറ്റു പ്രതികളായ ചന്ദ്രനും പ്രവീണും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ശേഷം വയോധികന്റെ സ്വർണമാലയും പണവും പ്രതികൾ കവർന്നു.
ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ഇവരുടെ നിർദ്ദേശ പ്രകാരമാണ് മറ്റു രണ്ട് പ്രതികൾ വയോധികനെ മർദ്ദിച്ചതെന്നും പോലീസ് പറഞ്ഞു. വയോധികനെ മർദ്ദിച്ച് കവർച്ച നടത്താൻ ലിജി കൂട്ടുപ്രതികൾക്ക് 10,000 രൂപ ക്വട്ടേഷൻ നൽകിയെന്ന് പോലീസ് പറഞ്ഞു.
Comments