ചെന്നൈ: വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. വിജയ് ആന്‍റണി, ഭാര്യ ഫാത്തിമ എന്നിവരടെതൊഴികെ വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തി. മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പിന്നാലെ മീരയുടെ ഫോണ്‍ പോലീസ് വിദഗ്ധ പരിശോധനയ്‌ക്ക് വേണ്ടി കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് ചെന്നൈ ആള്‍വപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്.
ചര്‍ച്ച് പാര്‍ക്ക് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീര. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താത്പ്പര്യമുള്ള കുട്ടിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികിത്സ. ആശുപത്രിയിൽ മീരയെ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് റൂമില്‍ നിന്നും ശബ്ദം കേട്ട് വിജയ് ആന്‍റണി മീരയുടെ മുറിയിൽ എത്തിയപ്പോഴാണ്മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിജയ് ആന്‍റണിക്കും ഭാര്യ ഫാത്തിമയ്‌ക്കും രണ്ട് പെണ്‍മക്കളാണ്. മീരയും, ലോറയും. ഇതില്‍ മൂത്തമകള്‍ 16 കാരി
മീരയാണ് ജീവനൊടുക്കിയത്.
Comments