ഇടുക്കി: ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. ഭാര്യ അഷീറ ബീവി, ഇവരുടെ മകൻ മുഹമ്മദ് ഹസൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഭർത്താവ് വള്ളക്കടവ്, കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടികൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ച കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16-നാണ് നാലംഗസംഘം അബ്ബാസിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. അബ്ബാസും അഷീറയും തമ്മിലുള്ള കുടുംബ വഴക്കാണ് ഇയാളെ കൊല്ലണമെന്നുള്ള ചിന്തയിലേക്ക് യുവതിയെ നയിച്ചത്. ഭർത്താവുമായി വഴക്കിട്ട യുവതി മകനോടൊപ്പം എറണാകുളത്തെ കുംടുംബ വീട്ടിൽ പോയിരുന്നു.തുടർന്ന് അയൽവാസിയായ ഷമീറിനെ യുവതി വിവരം അറിയിക്കുകയും അബ്ബാസിനെ കൊല്ലാനായി വീടിന്റെ പിൻവാതിൽ തുറന്നു കൊടുക്കുകയും ചെയ്തു. ശേഷം ഷമീറും സംഘവും അബ്ബാസിനെ ആക്രമിക്കുകയായിരുന്നു.
നാട്ടുകാരാണ് അബ്ബാസിനെ ആശുപത്രിയിലെത്തിച്ചത്. ഭാര്യയുടെയും മകന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറംലോകം അറിയുന്നത്. ക്വട്ടേഷൻ സംഘത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments