ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചു. സ്കൂബ ടീമാണ് തിരച്ചിൽ നടത്തുന്നത്. എറണാകുളം, തൊടുപുഴ ടീമുകൾ സംയുക്തമായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 301 കോളനി നിവാസികളായ ഗോപി, രാജീവ് എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൂപ്പാറ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവെ ആയിരുന്നു അപകടം. ആനയിറങ്കലിലെത്തിയ ഇരുവരും 12-ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. സജീവന്റെ വീടിന്റെ താഴ്ഭാഗത്ത് എത്തിയപ്പോഴേക്കും വള്ളം മറിയുകയായിരുന്നു. വെളളത്തിലേക്ക് വീണ ഗോപി പെട്ടെന്ന് തന്നെ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ച നിലവിളി ശബ്ദം മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. ഇയാൾ ഓടിയെത്തിയപ്പോഴേക്കും സജീവൻ മുങ്ങിത്താഴുകയായിരുന്നു.
ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്സ് അംഗങ്ങൾ അഞ്ച് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് അഞ്ച് മണിയോടെ സ്കൂബ ടീമും സ്ഥലത്തെത്തി. തുടർന്ന് ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് ഏഴ് മണിയോടെ ആരംഭിച്ചു.